റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ച് ഇസ്രേലികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. തെക്കൻ ഇസ്രയേലിൽ നഴ്സറി ടീച്ചറായിരുന്ന മായാ ഗോരെൻ, സൈനികരായ മേജർ റാവിദ് കാറ്റ്സ്, മാസ്റ്റർ സെർജന്റ് […]
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുൾപ്പടെ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നിരവധിയിടങ്ങളിൽ ബോംബിട്ടതായും ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു. ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. അതേ സമയം […]
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ആറു ദിവസത്തെ ഫിജി, ന്യൂസിലൻഡ്, തിമോർ-ലെസ്റ്റെ സന്ദർശനത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായുള്ള സന്ദർശനം തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും […]