റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
അനുബന്ധ വാർത്തകൾ
ന്യൂഡല്‍ഹി: ബംഗ്ലാദേശിൽ സംഘർഷം തുടരുന്നതിനാൽ വനിതാ ടി20 ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി ആലോചിക്കുന്നു. മത്സരം ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ ഐസിസി ആലോചിച്ചെങ്കിലും ബിസിസിഐ വിസമ്മതം അറിയിക്കുകയായിരുന്നു. […]
മോസ്കോ: റഷ്യൻ നാവികസേനയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതിക്ക് പ്രസിഡന്റ് പുടിൻ അംഗീകാരം നല്കി. പുടിന്റെ വിശ്വസ്ത ഉപദേഷ്ടാവ് നിക്കോളായ് പട്രൂഷേവ് ആണ് ഇക്കാര്യം അറിയിച്ചത്. 2050 വരെ റഷ്യൻ നേവിയെ ശക്തിപ്പെടുത്താനാണു പദ്ധതി. വലിപ്പംകൊണ്ട് […]
ഡബ്ലിൻ: അയര്‍ലണ്ടിലെ ഗാല്‍വേയിലുള്ള സൈനിക ക്യാമ്പിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ഫോള്‍ മര്‍ഫിക്കാണ് നിരവധി തവണ കുത്തേറ്റത്. ഗാല്‍വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. […]