റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
അനുബന്ധ വാർത്തകൾ
ന്യൂഡൽഹി: ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമാതിർത്തി അടച്ചു. ഇതോടെ എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാനാകാതെ മടങ്ങിവരികയോ ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് […]
ടെൽ അവീവ്: ഒരാഴ്ച പിന്നിട്ട ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്ക് ക്ലസ്റ്റർ ബോംബുകൾ വർഷിച്ചായിരുന്നു ഇറാന്റെ ആക്രമണം. അറുപതിലേറെ യുദ്ധവിമാനങ്ങളുമായി ഇസ്രേലി സേന ശക്തമായി തിരിച്ചടിച്ചു. ഇന്നലെ രാവിലെ തെക്കൻ നഗരമായ ബേർഷേബ […]
ഒട്ടാവ (കാനഡ): ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്നും കാര്യങ്ങൾ കൈവിട്ടുപോകുംമുമ്പ് എത്രയും പെട്ടെന്ന് അവർ ചർച്ചകളിലേക്ക് മടങ്ങണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള ശത്രുത “രണ്ട് കൂട്ടർക്കും വേദനാജനകമാണ്” എന്ന് ട്രംപ് സമ്മതിച്ചു. […]