ടെൽ അവീവ്: ദീർഘനാൾ നീണ്ട വേദന നിറഞ്ഞ ദുഃസ്വപ്നം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞു.
പശ്ചിമേഷ്യയുടെ നന്മയ്ക്കായി മാറ്റം തുടങ്ങുന്ന ദിവസമാണിന്ന്. ഇസ്രേലികളുടെ മാത്രമല്ല, പലസ്തീനികളുടെയും ദുസ്വപ്നം അവസാനിച്ചിരിക്കുന്നു.
2008ൽ ജോർജ് ഡബ്ല്യു. ബുഷിനു ശേഷം ഇസ്രേലി പാർലമെന്റായ നെസെറ്റിൽ പ്രസംഗിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവാണ് ട്രംപിനെ പാർലമെന്റിലേക്ക് ആനയിച്ചത്. “ട്രംപ്, ട്രംപ്” എന്നാർത്തു വിളിച്ച് ഇസ്രേലി എംപിമാർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഇസ്രയേലിനോട് ഏറ്റവും സൗഹൃദം കാട്ടിയ അമേരിക്കൻ പ്രസിഡന്റാണു ട്രംപെന്ന് നെതന്യാഹു പറഞ്ഞു. ട്രംപിന്റെ സമാധാന പദ്ധതി നടപ്പാക്കാൻ താൻ ബാധ്യസ്ഥനാണെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ട്രംപിന്റെ പ്രസംഗത്തിനിടെ ഒരു പാർലമെന്റംഗം ‘പലസ്തീനെ അംഗീകരിക്കുക’ എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടി.
Post navigation
അനുബന്ധ വാർത്തകൾ
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]
ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷനിൽ നിന്ന് ഇസ്രായേലിനെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇസ്രായേലി വിദ്യാർത്ഥികളുടെ സംഘടനയെ […]
ന്യൂയോർക്ക്: പോളിയോ വാക്സിൻ ദൗത്യം നടപ്പാക്കാനായി ഗാസയിൽ പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേലുമായി ധാരണ ഉണ്ടാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. യുഎസ്, ഈജിപ്ത്, […]