തിരുവനന്തപുരം: തന്റെ മകന് എൻഫോഴ്സ്മെന്റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മര്യാദയ്ക്ക് ജോലി യെടുത്തു ജീവിക്കുന്ന ആളെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് അയച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ലിഫ് ഹൗസിൽ അത്തരത്തിലൊരു ഇഡി നോട്ടീസ് ലഭിച്ചിട്ടില്ല. എവിടെയാണ് ഏജൻസിയുടെ സമൻസ് കൊടുത്തത്, ആരുടെ കൈയിലാണ് കൊടുത്തത്, ആർക്കാണ് അയച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
താൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണ്. ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. ചില ഭാഗത്തുനിന്നും കളങ്കിതനാക്കാനുള്ള ശ്രമം നടക്കുന്പോൾ ശാന്തനായാണ് പ്രതികരിച്ചത്.
മകനെ നിങ്ങൾ ആരെങ്കിലും ഇവിടെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ച മുഖ്യമന്ത്രി, മകന് ക്ലിഫ് ഹൗസിൽ എത്ര മുറി ഉണ്ടെന്നുപോലും അറിയില്ലെന്നും വ്യക്തമാക്കി. ഒരു ദുഷ്പേരും മക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചില ആരോപണങ്ങൾ മകൾക്കെതിരേ കൊണ്ടുവന്നു. അത് ഏശുന്നില്ലെന്നു കണ്ടപ്പോൾ മകനെതിരേ വിവാദം.
ആ ചെറുപ്പക്കാരൻ മര്യാദയ്ക്ക് ജോലി ചെയ്താണ് ജീവിക്കുന്നത്. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ പോയിട്ടില്ല. ഒരു ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. ഇഡി സമൻസ് ഞങ്ങൾ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post navigation
അനുബന്ധ വാർത്തകൾ
ജറുസലെം: ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു തുടരുന്നു. ഇന്നലെ 443 ഇന്ത്യൻപൗരന്മാർ ജോർഡാനും ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഇസ്രയേൽ മേഖലയിലൂടെ ഇന്ത്യയിലേക്കു യാത്രതിരിച്ചു. 175 പേരടങ്ങുന്ന ഒരു സംഘവും 268 പേരുടെ രണ്ടാംസംഘവുമാണ് ജന്മനാട്ടിലേക്കു മടങ്ങിയത്. […]
ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷനിൽ നിന്ന് ഇസ്രായേലിനെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഗാസയിലെ യുദ്ധത്തിൽ വംശഹത്യ ആരോപിച്ചു കൊണ്ട് ഇസ്രായേലി വിദ്യാർത്ഥികളുടെ സംഘടനയെ […]
ധാക്ക: ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കും സംഘടനയുടെ വിദ്യാർഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനും നിരോധനം. ഈയിടെ രാജ്യത്ത് നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഭീകരവിരുദ്ധ നിയമപ്രകാരമാണു നടപടി. അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥി […]