റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
Post navigation
അനുബന്ധ വാർത്തകൾ
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ. രാജ്യത്തെ 64 ജില്ലകളിൽ 45 ജില്ലകളിലും ന്യൂനപക്ഷങ്ങൾക്കുനേരെ, പ്രത്യേകിച്ച് ഹൈന്ദവർക്കെതിരേ സംഘടിത ആക്രമണം തുടരുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും […]
അമേരിക്ക, ബംഗ്ലാദേശിൽ തുടരുന്ന അക്രമങ്ങൾക്കു മേലുള്ള ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശ് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പിന്തുണ നൽകും എന്ന് വ്യക്തമാക്കുകയും, ശാന്തതയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അതുപോലെ, യു കെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകില്ലെന്ന് വ്യക്തമാക്കി.
മോസ്കോ: റഷ്യൻ ആക്രമണത്തിൽനിന്നു യുക്രെയ്ൻകാരെ രക്ഷപ്പെടാൻ സഹായിച്ച നദെഷ്ദ റോസിൻസ്കയ എന്ന റഷ്യൻ യുവതിക്ക് മോസ്കോയിലെ സൈനികകോടതി 22 വർഷത്തെ തടവുശിക്ഷ വിധിച്ചു. ‘ആർമി ഓഫ് ബ്യൂട്ടീസ്’ എന്ന പേരിൽ ഗ്രൂപ്പ് രൂപവത്കരിച്ച നദെഷ്ദ 2022-23 […]