റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
Post navigation
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: തന്റെ മകന് എൻഫോഴ്സ്മെന്റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മര്യാദയ്ക്ക് ജോലി യെടുത്തു ജീവിക്കുന്ന ആളെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് അയച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. […]
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ. രാജ്യത്തെ 64 ജില്ലകളിൽ 45 ജില്ലകളിലും ന്യൂനപക്ഷങ്ങൾക്കുനേരെ, പ്രത്യേകിച്ച് ഹൈന്ദവർക്കെതിരേ സംഘടിത ആക്രമണം തുടരുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും […]
ലെബനനിലെ സിഡോണിൽ ഇസ്രായേലി വായുസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ സീനിയർ കമാൻഡറായ സമീർ മഹ്മൂദ് അൽ ഹാജി കൊല്ലപ്പെട്ടു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പരിശീലിപ്പിക്കുന്നതിന്റെയും ചുമതലക്കാരനായിരുന്നു സമീർ മഹ്മൂദ് അൽ […]