തിരുവനന്തപുരം: മുനന്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും. മന്ത്രിസഭ ചർച്ച ചെയ്താവും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
മുനന്പം റിപ്പോർട്ട് സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുനന്പം ഭൂമി വഖഫ് ഭൂമിയല്ലെന്നു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്. ഇതിനു പിന്നാലെയാണ് സർക്കാർ പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കിയത്.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി തർക്കത്തിൽപ്പെട്ടു സ്റ്റേ നിലവിലുള്ളവർക്ക് കരം അടയ്ക്കുന്നതിനായി ഹൈക്കോടതിയിൽ സർക്കാർ റിവ്യൂ ഹർജി നൽകും. കരം അടയ്ക്കുന്നതിനുള്ള സ്റ്റേ വെക്കേറ്റ് ചെയ്യാൻ നടപടി സ്വീകരിക്കും. 2022 ഒക്ടോബർ ഏഴിനാണ് ഭൂ […]
കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി […]
കൊച്ചി: മുനമ്പം-ചെറായി പ്രദേശത്തെ വഖഫ് അവകാശവാദത്തിന്റെ പേരിലുയര്‍ന്ന പ്രതിസന്ധികളില്‍ പരിഹാരത്തിനു സാധ്യത തെളിയുന്നു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചയ്ക്കും നിയമ തടസങ്ങള്‍ നീക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തതില്‍ പ്രദേശവാസികളും പ്രതീക്ഷയിലാണ്. അടുത്ത 16ന് മുഖ്യമന്ത്രി വിളിച്ച […]