ടെൽ അവീവ്: ഗാസയിൽനിന്നു മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രേലി ജനത ഉത്കണ്ഠയോടെ ബന്ദികൾക്കായി കാത്തിരിക്കുന്നതായി പ്രസിഡന്റ് ഐസക് ഹെർസോഗും പറഞ്ഞു.
അതേസമയം, ബന്ദി മോചനത്തിനു കൃത്യസമയം നിശ്ചയിച്ചിട്ടില്ലെന്നാണു സൂചന. ഇന്ന് രാവിലെ മുതൽ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ ഇന്നലെ പറഞ്ഞു. സ്വകാര്യമായി നടത്തുന്ന ബന്ദിമോചനത്തിൽ മാധ്യമങ്ങളെ അനുവദിക്കില്ലെന്നാണു സൂചന.
റെഡ് ക്രോസ് ആയിരിക്കാം ബന്ദികളെ സ്വീകരിച്ച് ഇസ്രയേലിനു കൈമാറുകയെന്നും സൂചനയുണ്ട്. ഇസ്രേലി സേനയും ആശുപത്രി സംവിധാനങ്ങളും ബന്ദികളെ സ്വീകരിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കി.
അനുബന്ധ വാർത്തകൾ
ബെയ്റൂട്ട്: ഇസ്രേലി വ്യോമസേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. നബാത്തിയെ ഗ്രാമത്തിലായിരുന്നു ആക്രമണം. മരിച്ചവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു മക്കളും ഉൾപ്പെടുന്നതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കു […]
ദോഹ: ഇസ്മയിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ ദോഹയ്ക്കു സമീപം ലുസെയ്ൽ നഗരത്തിലായിരുന്നു സംസ്കാരം. ഖത്തറിലെ ഏറ്റവും വലിയ ആരാധനാലയമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് മോസ്കിൽ പ്രാർഥനകൾ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് […]
ടെൽ അവീവ്: ഉചിതമായ സമയത്ത് കൃത്യതയോടെ ആക്രമണം നടത്തിയാണ് നസറുള്ളയെ ഇല്ലാതാക്കിയതെന്ന് ഇസ്രേലി സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹാലെവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഒട്ടേറെ തയാറെടുപ്പുകൾക്കൊടുവിലാണ് […]