കളമശേരി: മുനമ്പം ഭൂമി വിഷയത്തിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ തുടർനടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ യോഗം വിളിച്ചു ചേർത്തതായി നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിനും മന്ത്രി പി.രാജീവിനും മുനമ്പം സമരസമിതി കഴിഞ്ഞ ശനിയാഴ്ച കളമശേരിയിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു. കളമശേരി എംഎൽഎ ഓഫീസിൽ എത്തിയാണ് സമരസമിതി ഭാരവാഹികൾ സംസ്ഥാനസർക്കാരിനുള്ള നന്ദി അറിയിച്ചത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ സമരസമിതി പൂർണ തൃപ്തി പ്രകടിപ്പിച്ചു. ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.
മുനമ്പം ഭൂപ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിക്കുകയും ഡിവിഷൻ ബെഞ്ചിൽ അപ്പിൽ പോവുകയും ചെയ്തതുകൊണ്ടാണ് ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന സന്തോഷം സമരസമിതി പ്രകടിപ്പിച്ചതായി മന്ത്രി പി .രാജീവ് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഉടനെ ചർച്ച ചെയ്യും. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് ജസ്റ്റീസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമി തർക്കത്തിൽപ്പെട്ടു സ്റ്റേ നിലവിലുള്ളവർക്ക് കരം അടയ്ക്കുന്നതിനായി ഹൈക്കോടതിയിൽ സർക്കാർ റിവ്യൂ ഹർജി നൽകും. കരം അടയ്ക്കുന്നതിനുള്ള സ്റ്റേ വെക്കേറ്റ് ചെയ്യാൻ നടപടി സ്വീകരിക്കും. 2022 ഒക്ടോബർ ഏഴിനാണ് ഭൂ […]
വഖഫ് ബോർഡ് ഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി മുടിനാരിഴകീറി പരിശോധിച്ച് അധികം വൈകാതെതന്നെ അനുകൂലമായ റിപ്പോർട്ട് നൽകും എന്നു വിശ്വസിക്കുന്ന ഒരു മുസ്ലിം മതവിശ്വാസിയാണ് ഞാൻ. ഒരുപറ്റം സമ്പന്ന സവർണ മുസ്ലിം ഭൂമാഫിയാ പ്രമാണിമാരുടെ […]
ഇരുന്പുണ്ട വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചതുകൊണ്ട് പരിഹാരമാകില്ലെന്ന് പഴമക്കാർ പറഞ്ഞുതരുന്നു. 2013ലെ വഖഫ് നിയമ ഭേദഗതിയിലുടെ കോണ്ഗ്രസ് സർക്കാർ വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും കൊടുത്തിരിക്കുന്ന അനിയന്ത്രിതമായ അധികാരം നിയമ ഭേദഗതിയിലൂടെ നിയന്ത്രിക്കപ്പെടാതെ വഖഫ് ഭീകരർ നടത്തുന്ന […]