തൊടുപുഴ: നാരങ്ങാനത്തെ കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ കുരിശ് സ്ഥാപിച്ച സ്ഥലത്തേക്ക് ദു:ഖ വെള്ളി ദിനത്തിൽ കുരിശിന്റെ വഴി നടത്തിയതിന് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.വിൻസെന്റ് നെടുങ്ങാട്ട്, രൂപത ചാൻസലർ ഫാ.ജോസ് കുളത്തൂർ, സെന്റ് തോമസ് പള്ളി വികാരി ഫാ. ജെയിംസ് ഐക്കരമറ്റം എന്നി വൈദികരടക്കമുള്ളവർക്ക് വനം വകുപ്പിന്റെ നോട്ടീസ്.
ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ കൈവശഭൂമിയിലേയ്ക്ക് കുരിശിന്റ വഴി നടത്തുകയും വനം വകുപ്പിന്റെ ഭൂമിയിൽ പ്രവേശിച്ചതിന്റെ പേരിലുമാണ് കേസെടുത്തത്.
കുരിശ് സ്ഥാപിച്ച സംഭവത്തിൽ രണ്ടു കേസുകളാണ് എടുത്തിരിക്കുന്നത്. കുരിശ് സ്ഥാപിച്ചതിനും കുരിശിന്റ വഴിയുമായി കൈവശഭൂമിയിൽ കടന്നതിനുമാണ് കേസ്.
പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ, മുൻ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി കളപ്പുര, കേരള കോണ്‍ഗ്രസ് -എം മണ്ഡലം പ്രസിഡന്റ് മനോജ് മാമല, പ്രദേശവാസികൾ, വിവിധ ഭക്ത സംഘടന ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടെ ഏതാനും പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.