സ്റ്റോക്ക്ഹോം: 2025 ലെ സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. നൂതനമായ ആശയങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പുത്തൻ കണ്ടുപിടിത്തങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസിലെ നേർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കറിനു പുരസ്കാരം ലഭിച്ചത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിരമായ വളർച്ചയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള പഠനമാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും നടത്തിയത്.
യുഎസിലെ ബ്രൗൺ സർവകലാശാലയിലാണ് പീറ്റർ ഹൗവിറ്റ് പഠിപ്പിക്കുന്നത്. കോളജ് ദേ ഫ്രാൻസ് (ഫ്രാൻസ്), ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് (യുകെ) എന്നിവിടങ്ങളിലാണ് ഫിലിപ്പ് അഗിയോൺ പഠിപ്പിക്കുന്നത്.
56 തവണയായി 96 പേർക്ക് സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. ഡിസംബർ പത്തിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അനുബന്ധ വാർത്തകൾ
വത്തിക്കാൻ സിറ്റി: ‘പ്രത്യാശയുടെ തീനാമ്പുകൾ’ എന്ന പ്രസ്ഥാനത്തിന്റെ കോൺഫറൻസ് റോമിൽ നടക്കുന്നതിനിടെ വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതു കൂടിക്കാഴ്ചാ സമ്മേളനത്തിൽ, മഹാത്മാഗാന്ധിയുടേതുൾപ്പെടെ മുൻ ലോകനേതാക്കളുടെ കൊച്ചുമക്കൾ പങ്കെടുത്തു. ‘പ്രത്യാശ 80’ (HOPE80) […]
ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ […]
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ ഇറാനെതിരായ പോരാട്ടത്തിൽ ഇസ്രയേൽ ജനത ഒറ്റക്കെട്ടാണ്. സമാധാനജീവിതം ഉറപ്പുവരുത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ജനം എല്ലാവിധ പിന്തുണയും നൽകുന്നു. ഇറാന്റെ ആണവ പദ്ധതികൾ ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ളതാണ്. അതിനാൽത്തന്നെ അത് […]