ടെൽ അവീവ്: ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, നെതന്യാഹുവിനെ ഉച്ചകോടിയിലേക്കു ക്ഷണിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച രാത്രി വരെ സിംചാത് തോറ എന്ന യഹൂദ ആഘോഷം നടക്കുന്നതിനാൽ പങ്കെടുക്കാനില്ലെന്ന് നെതന്യാഹു അറിയിക്കുകയായിരുന്നു.
ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽനിന്നു ട്രംപും നെതന്യാഹുവും കാറിൽ മടങ്ങവേയാണ് ക്ഷണത്തിനുള്ള നീക്കങ്ങളുണ്ടായത്. നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് ട്രംപ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയെ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ അൽ സിസി, നെതന്യാഹുവിനെ ബന്ധപ്പെട്ട് ഉച്ചകോടിയിലേക്കു ക്ഷണിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അൽ സിസി ദീർഘനാളായി നെതന്യാഹുവുമായി സംസാരം ഒഴിവാക്കിയിരുന്നു.
യഹൂദ ആഘോഷവേളകളിലും സാബത്ത് ദിനങ്ങളിലും ഇസ്രേലി നേതാക്കൾ രാജ്യത്തിനു പുറത്തുപോകാറില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ആഘോഷ വേളയിൽ ഈജിപ്തിൽ പോയാൽ സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഇടയുമെന്ന ഭീതി നെതന്യാഹുവിനുണ്ടെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ഷണം ലഭിക്കാൻ അവസരമൊരുക്കിയ ട്രംപിന് നെതന്യാഹു നന്ദി അറിയിച്ചു.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ഉചിതമായ സമയത്ത് കൃത്യതയോടെ ആക്രമണം നടത്തിയാണ് നസറുള്ളയെ ഇല്ലാതാക്കിയതെന്ന് ഇസ്രേലി സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹാലെവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഒട്ടേറെ തയാറെടുപ്പുകൾക്കൊടുവിലാണ് […]
വാഷിംഗ്ടൺ ഡിസി: ഇറാനു മുൻപ് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേർക്ക് വിപുലമായ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു യുഎസിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന ലബനനിലുള്ള ഹിസ്ബുള്ളകൾ അതിവേഗമാണു നീക്കങ്ങൾ നടത്തുന്നത്. വരും […]
വാഷിംഗ്ടൺ ഡിസി: ഹനിയ വധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ഭീഷണികളിൽനിന്ന് ഇസ്രയേലിനു സംരക്ഷണമേകാൻ പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹമാസിന്റെ പരമോന്നത നേതാവായിരുന്ന ഹനിയ ബുധനാഴ്ച ടെഹ്റാനിൽ കൊല്ലപ്പെട്ടതിൽ ഇസ്രയേലിനോടു പ്രതികാരം […]