ജറൂസലെം: ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിലാകും. ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തൽ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനൽ അൽ ജദീദ് അറിയിച്ചു.
നിരവധി ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ-ലബനൻ വെടിനിർത്തൽ സാധ്യമാകുന്നത്. വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്നും രാജ്യത്തിനു നേർക്കുണ്ടാകുന്ന ഏതു ഭീഷണിയും നേരിടാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു.