ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ കൈമാറിയെന്നാണു സൂചന. മൊത്തം 48 ബന്ദികളാണു ഗാസയിൽ അവശേഷിച്ചിരുന്നത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് 251 ഇസ്രേലികളെ ജീവനോടെയും കൊലപ്പെടുത്തിയും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയിരുന്നു. നേരത്തേയുണ്ടായ രണ്ടു വെടിനിർത്തലുകളിൽ അവശേഷിക്കുന്നവർ മോചിതരായിരുന്നു.
അനുബന്ധ വാർത്തകൾ
ആഥൻസ്: യെമനു സമീപം ചെങ്കടലിൽ രണ്ടു ചരക്കുകപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. ഗ്രീസിൽ രജിസ്റ്റർ ചെയ്ത സുനിയോൺ, പാനമയിൽ രജിസ്റ്റർ ചെയ്ത എസ്ഡബ്ല്യു നോർത്ത് വിൻഡ് വൺ […]
ഇന്നേക്കു പത്തുദിവസം മുന്പാണ് ഹമാസിന്റെ പരമോന്നത നേതാവായിരുന്ന യഹ്യ സിൻവർ കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന്റെ ഹമാസ് ഭീകരാക്രമണം കഴിഞ്ഞശേഷം ഇസ്രയേൽ അന്വേഷിച്ചുകൊണ്ടിരുന്ന ആളാണു യഹ്യ സിൻവർ. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന സിൻവർ, ഹമാസിന്റെ തലവനായിരുന്ന […]
വത്തിക്കാൻ: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു പിന്നാലെ ഹമാസ് ഭീകരർ മാസങ്ങളോളം ബന്ദികളാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇസ്രയേൽ പൗരന്മാർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ നടന്ന കൂടിക്കാഴ്ചയിൽ പത്തു സ്ത്രീകളും […]