ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ കൈമാറിയെന്നാണു സൂചന. മൊത്തം 48 ബന്ദികളാണു ഗാസയിൽ അവശേഷിച്ചിരുന്നത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് 251 ഇസ്രേലികളെ ജീവനോടെയും കൊലപ്പെടുത്തിയും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയിരുന്നു. നേരത്തേയുണ്ടായ രണ്ടു വെടിനിർത്തലുകളിൽ അവശേഷിക്കുന്നവർ മോചിതരായിരുന്നു.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 22 യഹൂദ പാർപ്പിടകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചു. ഗാസാ യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യമിത്രങ്ങൾ ചെലുത്തുന്ന സമ്മർദം അവഗണിച്ചാണ് ഇസ്രയേലിന്റെ നീക്കം. വെസ്റ്റ് ബാങ്കിന്റെ വടക്കൻ ഭാഗത്തായിരിക്കും […]
ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്. ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ […]
ജെറുസലേം: ഇസ്മയിൽ ഹനിയക്ക് പകരമായി ഹമാസിന്റെ രാഷ്ട്രീയ നേതാവായി നിയമിതനായ യഹ്യ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ വിദേശകാര്യ മന്ത്രി. “ഇസ്മായിൽ ഹനിയക്ക് പകരമായി ഹമാസിന്റെ പുതിയ നേതാവായി യഹ്യ സിൻവാറിനെ […]