ന്യൂഡൽഹി: തീവ്രവാദം അവസാനിപ്പിക്കാതെ സിന്ധുനദീജല കരാറിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് ഇന്ത്യ. കരാർ പൂർണമായി പൊളിച്ചെഴുതാൻ ഇന്ത്യ നിലപാടെടുത്തുവെന്നും സൂചനയുണ്ട്.
നദീജല കരാർ റദ്ദാക്കിയതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ പലതവണ കത്തയച്ചിരുന്നു.
ചർച്ചയ്ക്കു സന്നദ്ധമാണെന്നും ഇന്ത്യൻ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിക്ക് അയച്ച കത്തിൽ മുർതാസ അറിയിച്ചിരുന്നു.
എന്നാൽ, തീവ്രവാദവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ ഒരു കത്തിനുപോലും മറുപടി നൽകേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.