കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. നിലപാടറിയിക്കാൻ കേന്ദ്രം സമയം തേടിയതിനാൽ ഹർജി 25ലേക്ക് മാറ്റി. ടോൾ പിരിവിനെതിരെ കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അനുബന്ധ വാർത്തകൾ
കിറ്റെക്സിനെ ക്ഷണിച്ച് ആന്ധ്ര മന്ത്രി മടങ്ങി
- സ്വന്തം ലേഖകൻ
- June 8, 2025
- 0
കിഴക്കമ്പലം: ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരം സംസ്ഥാന ടെക്സ്റ്റൈൽ ആൻഡ് ഹാൻഡ്ലൂം മന്ത്രി എസ്. സവിത കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സ് സന്ദർശിച്ചു. തെലുങ്കാനയിൽ കിറ്റെക്സ് ഗ്രൂപ്പ് 3600 കോടി രൂപയുടെ നിക്ഷേപം നടത്തിയത് […]
അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല: കെ. സുധാകരൻ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
കണ്ണൂർ: പി. വി. അൻവറിന് മുന്നിൽ യുഡിഎഫ് പൂർണമായി വാതിൽ അടച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ. സുധാകരൻ പറഞ്ഞു. അൻവർ അയഞ്ഞിരുന്നെങ്കിൽ […]
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരിച്ചു
- സ്വന്തം ലേഖകൻ
- June 2, 2025
- 0
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരണം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്നു. […]