കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
അൻവർ യൂദാസ്: എം.വി. ഗോവിന്ദൻ
- സ്വന്തം ലേഖകൻ
- May 30, 2025
- 0
തിരുവനന്തപുരം: പി.വി. അൻവർ ഇടതുമുന്നണിയെ ഒറ്റുകൊടുത്തു യുഡിഎഫിലേക്കു പോയ യൂദാസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവറിന്റെ ഇപ്പോഴത്തെ ദയനീയ സാഹചര്യം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനൊപ്പം ചേർന്നു കാലുപിടിച്ചിട്ടും അവർ മുഖത്തു ചെളിവാരിയെറിയുന്നുവെന്നാണ് […]
പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കും; അഞ്ച് രൂപ ക്ഷീര കര്‍ഷകര്‍ക്ക്
- സ്വന്തം ലേഖകൻ
- August 22, 2024
- 0
തിരുവനന്തപുരം: ഓണക്കാലത്ത് പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കാൻ മിൽമ തിരുവനന്തപുരം മേഖലാ ഭരണസമിതി തീരുമാനിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീര സംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ […]
കോയിപ്പാടിയിൽ ബാരലുകൾ കരയ്ക്കടിഞ്ഞു
- സ്വന്തം ലേഖകൻ
- June 17, 2025
- 0
കുമ്പള: കോയിപ്പാടി കടപ്പുറത്ത് ബാരലുകൾ കരയ്ക്കടിഞ്ഞു. എച്ച്എൻഒ-3 എന്ന് രേഖപ്പെടുത്തിയ ബാരലുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തീരത്തടിഞ്ഞത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ബാരലുകൾ അനന്തപുരം വ്യവസായമേഖലയിലേക്കു മാറ്റി. റവന്യു വകുപ്പിലെയും ദുരന്തനിവാരണ വിഭാഗത്തിലെയും […]