കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
കെസിബിസി സമ്മേളനം ജൂണ്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍
- സ്വന്തം ലേഖകൻ
- May 31, 2025
- 0
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ മൂന്ന്, നാല്, അഞ്ച് തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. മൂന്നിന് രാവിലെ 10ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും […]
വെങ്ങാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
- സ്വന്തം ലേഖകൻ
- June 2, 2025
- 0
തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുരയിടത്തിൽ തേങ്ങയിടാൻ വന്ന ആളുകളാണ് അസ്ഥികൂടം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം പോലീസ് […]
അൻവർ വിഷയം; സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് അടൂർ പ്രകാശ്
- സ്വന്തം ലേഖകൻ
- May 28, 2025
- 0
തിരുവനന്തപുരം: അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിന്റെ കാര്യത്തിൽ ഒരു പിടിവാശിയും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അൻവർ വിഷയത്തിൽ പാർട്ടിയിൽ […]