ചേലക്കര (തൃശൂർ): ഭിന്നശേഷിസംവരണ നിയമനത്തിൽ സർക്കാർ നിലപാട് സ്വാഗതംചെയ്യുന്നെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ഇളവുകൾ മറ്റു മാനേജ്മെന്റുകൾക്കും നൽകാനുള്ള സർക്കാർ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ താത്പര്യത്തിനു വഴങ്ങുന്നെന്ന നിലയിലാണു വാർത്തകൾ വന്നത്. എൻഎസ്എസ് ഒഴിച്ചുള്ള എല്ലാ മാനേജ്മെന്റുകളിലെയും നിയമനങ്ങൾ തടസപ്പെട്ടു. അവർക്കെല്ലാം പുതിയ തീരുമാനം പ്രയോജനപ്പെടുന്നതാണ്. മുടങ്ങിക്കിടക്കുന്ന നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്നതു ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം ആവശ്യമല്ലെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി. ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി ഹാളിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
പ്രശ്നം പൊതുവിദ്യാഭ്യാസത്തെ തളർത്തുന്നതാണെന്നു മനസിലാക്കിയാണു സർക്കാർ പരിഹാരം കൊണ്ടുവന്നത്. മുഖ്യമന്ത്രിയോടും ജനപ്രതിനിധികളോടും നന്ദി അറിയിക്കുന്നു. അധ്യാപകനിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇത് ഒരു മതത്തിന്റെയല്ല, പൊതുസമൂഹത്തിന്റെ പ്രശ്നമാണ്. ആ സമയത്താണ് സുപ്രീംകോടതിവിധി ലഭിച്ചത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഒഴിവുകൾ മാറ്റിവച്ചാൽ ബാക്കിയുള്ള നിയമനങ്ങൾ അംഗീകരിക്കാം. എന്നാൽ, അത് എൻഎസ്എസിനു മാത്രമുള്ള വിധിയാണെന്ന അഭിപ്രായം വേദനയുണ്ടാക്കിയെന്നും ആർച്ച്ബിഷപ് മാർ തറയിൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിക്കും. പ്രതിയായ പാനായിക്കുളം സ്വദേശി റമീസ് യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തില്‍ […]
തിരുവനന്തപുരം: പാറക്വാറികള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമാകുന്നില്ലെന്നു സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. കെ.പി. ത്രിവിക്രമജി. പാറപൊട്ടിക്കുന്നതും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്നത് കട്ടിയേറിയ പാറയിലാണ്. നമ്മുടെ അറിവില്ലായ്മകൊണ്ടാണ് പാറപൊട്ടിക്കുന്നതുകൊണ്ടാണ് […]
കോട്ടയം: നിലമ്പൂരിലെ ബിജെപിയുടെ സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിൽ നിന്ന് യുഡിഎഫ് കണ്ടെത്തി നൽകിയ ഡെപ്യൂട്ടേഷനാണെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആരോപിച്ചു. ഇക്കഴിഞ്ഞ ദിവസംവരെ ഉപതെരഞ്ഞെടുപ്പിൽ […]