ചേലക്കര (തൃശൂർ): ഭിന്നശേഷിസംവരണ നിയമനത്തിൽ സർക്കാർ നിലപാട് സ്വാഗതംചെയ്യുന്നെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ഇളവുകൾ മറ്റു മാനേജ്മെന്റുകൾക്കും നൽകാനുള്ള സർക്കാർ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ താത്പര്യത്തിനു വഴങ്ങുന്നെന്ന നിലയിലാണു വാർത്തകൾ വന്നത്. എൻഎസ്എസ് ഒഴിച്ചുള്ള എല്ലാ മാനേജ്മെന്റുകളിലെയും നിയമനങ്ങൾ തടസപ്പെട്ടു. അവർക്കെല്ലാം പുതിയ തീരുമാനം പ്രയോജനപ്പെടുന്നതാണ്. മുടങ്ങിക്കിടക്കുന്ന നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്നതു ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം ആവശ്യമല്ലെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി. ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി ഹാളിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
പ്രശ്നം പൊതുവിദ്യാഭ്യാസത്തെ തളർത്തുന്നതാണെന്നു മനസിലാക്കിയാണു സർക്കാർ പരിഹാരം കൊണ്ടുവന്നത്. മുഖ്യമന്ത്രിയോടും ജനപ്രതിനിധികളോടും നന്ദി അറിയിക്കുന്നു. അധ്യാപകനിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇത് ഒരു മതത്തിന്റെയല്ല, പൊതുസമൂഹത്തിന്റെ പ്രശ്നമാണ്. ആ സമയത്താണ് സുപ്രീംകോടതിവിധി ലഭിച്ചത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഒഴിവുകൾ മാറ്റിവച്ചാൽ ബാക്കിയുള്ള നിയമനങ്ങൾ അംഗീകരിക്കാം. എന്നാൽ, അത് എൻഎസ്എസിനു മാത്രമുള്ള വിധിയാണെന്ന അഭിപ്രായം വേദനയുണ്ടാക്കിയെന്നും ആർച്ച്ബിഷപ് മാർ തറയിൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
നെടുമ്പാശേരി: ഏതെങ്കിലും യുഡിഎഫുകാരനെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റുമോയെന്ന് ഇന്നലെ രാവിലെ 11 വരെ കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃക്കാക്കരയിലെയും പാലക്കാട്ടെയും പരീക്ഷണം വഴിയില്‍ […]
തിരുവനന്തപുരം: അവധിയാഘോഷങ്ങൾക്കു വിട; ഇനി ക്ലാസ് മുറികളിലേക്ക്. സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന കുട്ടികൾ 60 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് സ്കൂളുകളിലേക്ക്. മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കും. ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ […]
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. വിരമിച്ച് […]