പറവൂര്‍: അങ്കണവാടി വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ മിറാഷ്-വിനുമോള്‍ ദമ്പതികളുടെ മകള്‍ നിഹാരയ്ക്കാണ് കടിയേറ്റത്.
ഇന്നലെ വൈകുന്നേരം നാലിന് രാമന്‍കുളങ്ങര ക്ഷേത്രമൈതാനിയില്‍ മറ്റു കുട്ടികള്‍ കളിക്കുന്നത് പിതാവിനോടൊപ്പം കണ്ടിരിക്കുമ്പോഴാണ് നായയുടെ അക്രമണം ഉണ്ടായത്.
ഇരുവര്‍ക്കും പിന്നിലൂടെ എത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട പിതാവ്, നായയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ വലതു ചെവിയില്‍ കടിച്ചു വലിച്ചു. ചെവി അറ്റു താഴെ വീണു. ഉടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും എത്തിച്ചു.
ഇവിടെ പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് എടുത്ത ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി വൈകി കുട്ടിയുടെ ശസ്ത്രക്രിയ നടത്തി.
അനുബന്ധ വാർത്തകൾ
പത്തനംതിട്ട∙ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.കെ.ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത്. റോഡ് നിര്‍മ്മാണത്തിനിടെ മന്ത്രിയുടെ […]
കണ്ണൂര്‍: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണ്. അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. […]
മലപ്പുറം: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍നിന്ന് അല്പം അയഞ്ഞ് പി.വി. അൻവർ. യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാന്യമായ […]