ചേലക്കര (തൃശൂർ): ഭിന്നശേഷിസംവരണ നിയമനത്തിൽ സർക്കാർ നിലപാട് സ്വാഗതംചെയ്യുന്നെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ഇളവുകൾ മറ്റു മാനേജ്മെന്റുകൾക്കും നൽകാനുള്ള സർക്കാർ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ താത്പര്യത്തിനു വഴങ്ങുന്നെന്ന നിലയിലാണു വാർത്തകൾ വന്നത്. എൻഎസ്എസ് ഒഴിച്ചുള്ള എല്ലാ മാനേജ്മെന്റുകളിലെയും നിയമനങ്ങൾ തടസപ്പെട്ടു. അവർക്കെല്ലാം പുതിയ തീരുമാനം പ്രയോജനപ്പെടുന്നതാണ്. മുടങ്ങിക്കിടക്കുന്ന നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്നതു ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം ആവശ്യമല്ലെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി. ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി ഹാളിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
പ്രശ്നം പൊതുവിദ്യാഭ്യാസത്തെ തളർത്തുന്നതാണെന്നു മനസിലാക്കിയാണു സർക്കാർ പരിഹാരം കൊണ്ടുവന്നത്. മുഖ്യമന്ത്രിയോടും ജനപ്രതിനിധികളോടും നന്ദി അറിയിക്കുന്നു. അധ്യാപകനിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇത് ഒരു മതത്തിന്റെയല്ല, പൊതുസമൂഹത്തിന്റെ പ്രശ്നമാണ്. ആ സമയത്താണ് സുപ്രീംകോടതിവിധി ലഭിച്ചത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഒഴിവുകൾ മാറ്റിവച്ചാൽ ബാക്കിയുള്ള നിയമനങ്ങൾ അംഗീകരിക്കാം. എന്നാൽ, അത് എൻഎസ്എസിനു മാത്രമുള്ള വിധിയാണെന്ന അഭിപ്രായം വേദനയുണ്ടാക്കിയെന്നും ആർച്ച്ബിഷപ് മാർ തറയിൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി നൽകാൻ ജീവനക്കാർക്ക് അവസരം നൽകണമെന്നാണു […]
തിരുവനന്തപുരം: നിലമ്പുരിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിലാകും സ്വരാജ് മത്സരിക്കുക. […]
മലപ്പുറം: പി.വി.അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്. അൻവറിനെ യുഡിഎഫ് ചവിട്ടിത്തേക്കുന്നു. എന്തിനാണ് അൻവർ നാണംകെട്ട നടപടിക്ക് പോയത്. അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ […]