തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഈ വിഷയത്തിൽ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.
2023 ഫെബ്രുവരി 14ന് കൊച്ചി ഇഡി ഓഫീസിലെത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ് അയച്ചത്. എന്നാൽ വിവേക് ഹാജരായില്ല. പിന്നീട് എന്തു സംഭവിച്ചെന്നു നിശ്ചയമില്ല. തുടർനടപടികളുണ്ടായോ എന്നും വ്യക്തമല്ല. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലാകുന്നത് ഇതേ സമയത്താണ്.
സമൻസ് അയച്ചതിനു ശേഷം ഇഡി അന്വേഷണം മരവിപ്പിച്ചതിനു പിന്നിൽ ബിജെപിയുമായുള്ള രഹസ്യധാരണയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുഖ്യമന്ത്രി അടിക്കടി ഡൽഹിയിൽ പോകുന്നതും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നതും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പ്രഭാതഭക്ഷണ നയതന്ത്രം നടത്തിയതും മക്കൾക്കെതിരായ കേസ് ഒതുക്കുന്നതിനും അതിനുള്ള ധാരണകൾക്കു രൂപം നൽകുന്നതിനുമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
സാധാരണ രാഷ്ട്രീയ നേതാക്കൾക്കെതിരേ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചാൽ മാധ്യമങ്ങളിലൂടെ അപ്പപ്പോൾ വിവരങ്ങൾ പുറത്തു വിടുന്ന രീതിയാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഇവിടെ മുഖ്യമന്ത്രിയും സിപിഎമ്മും ഇഡിയും രണ്ടു വർഷമായി മൗനം പാലിക്കുന്നതിനു പിന്നിൽ സിപിഎം-ബിജെപി ബാന്ധവമാണെന്ന് വേണുഗോപാൽ ആരോപിച്ചു. ഇഡി സമൻസിന്റെ അടിസ്ഥാനത്തിൽ മകൻ ഹാജരായിട്ടുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകനെതിരായ അന്വേഷണം എവിടെ വരെ എത്തിയെന്ന് ഇഡി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
മന്ത്രി വി. ശിവൻകുട്ടി ഒഴികെ സിപിഎമ്മിൽ നിന്ന് ആരും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.ഈ വിഷയത്തിൽനിന്ന് അകന്നു നിൽക്കാനാണ് തൽക്കാലം പാർട്ടി ശ്രമിക്കുന്നത്.
മക്കളെ കേസിൽനിന്നു രക്ഷിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി എന്ന ആരോപണത്തിനു തെളിവായാണ് കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കുന്നത്.
തെരഞ്ഞെടപ്പിലേക്കു നീങ്ങുന്പോൾ ഇതു ഗുരുതരമായ രാഷ്ട്രീയ ആരോപണമായി സിപിഎമ്മിനും ഇടതുമുന്നണിക്കും ബിജെപിക്കുമെതിരേ ഒരേസമയം പ്രയോഗിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും തയാറാകുന്നത്.
ആരോപണത്തില്‍ രാഷ്ട്രീയ ലക്ഷ്യം: മന്ത്രി ശിവന്‍കുട്ടി
ചങ്ങനാശേരി: മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ആരോപണത്തില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചങ്ങനാശേരിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023ല്‍ നടന്ന കേസിന്റെ കാര്യം ഇപ്പോള്‍ ഒരു പത്രത്തിലൂടെ പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്വേണ്ടിയാണ്. വിരട്ടിയാല്‍ വിരളുന്ന പാര്‍ട്ടിയല്ല സിപിഎമ്മും ഇടതുമുന്നണിയുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
Post navigation
അനുബന്ധ വാർത്തകൾ
ഇടുക്കി: തൊമ്മൻകുത്ത് നാരങ്ങാനത്ത് വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ.മനോജിനെ പത്തനാപുരത്തേക്ക് സ്ഥലം മാറ്റി. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയുമായി […]
തിരുവനന്തപുരം: പുതിയ അക്കാദമിക കലണ്ടർ അനുസരിച്ച് ഹൈസ്കൂൾ ക്ലാസുകളിലെ അധ്യയനസമയം അര മണിക്കൂർ വർധിപ്പിച്ച തീരുമാനം അടുത്തയാഴ്ച മുതൽ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും അധികമായി […]
സ്ത്രീകൾ ബഹിരാകാശത്ത് പോയി തിരിച്ചു വരുന്ന ഇക്കാലത്തും മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതു സമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നതായി കാസ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ കുറിച്ചു. ശബരിമലയിൽ […]