കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടായ സാഹചര്യത്തിൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ നടപടി സ്വീകരിക്കുന്നത് യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മുനന്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവിനെ സന്ദർശിച്ചു.
എംഎൽഎ ഓഫീസിൽ എത്തിയ സമരസമിതി ഭാരവാഹികൾ, വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ പൂർണതൃപ്തി പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
അനുബന്ധ വാർത്തകൾ
തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് […]
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ജുഡീഷൽ കമ്മീഷനെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷനാകും […]
കൊച്ചി: രാജ്യത്ത് വഖഫ് നിയമത്തിന്റെ പേരില്‍ നടക്കുന്ന ഭൂമി കൈയേറ്റം എതിര്‍ക്കപ്പെടേണണ്ടതാണെന്ന് റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രന്. ഭരണഘടനാവിരുദ്ധമായ വഖഫ് നിയമം സ്വതന്ത്രഭാരതം കണ്ട കരിനിയമങ്ങളിലൊന്നാണ്. ആ നിയമനിര്‍മാണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ ചിന്താരഹിതമായ പ്രവൃത്തിയാണു […]