പറവൂര്‍: അങ്കണവാടി വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ മിറാഷ്-വിനുമോള്‍ ദമ്പതികളുടെ മകള്‍ നിഹാരയ്ക്കാണ് കടിയേറ്റത്.
ഇന്നലെ വൈകുന്നേരം നാലിന് രാമന്‍കുളങ്ങര ക്ഷേത്രമൈതാനിയില്‍ മറ്റു കുട്ടികള്‍ കളിക്കുന്നത് പിതാവിനോടൊപ്പം കണ്ടിരിക്കുമ്പോഴാണ് നായയുടെ അക്രമണം ഉണ്ടായത്.
ഇരുവര്‍ക്കും പിന്നിലൂടെ എത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട പിതാവ്, നായയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ വലതു ചെവിയില്‍ കടിച്ചു വലിച്ചു. ചെവി അറ്റു താഴെ വീണു. ഉടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും എത്തിച്ചു.
ഇവിടെ പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് എടുത്ത ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി വൈകി കുട്ടിയുടെ ശസ്ത്രക്രിയ നടത്തി.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനു തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. എൽഡിഎഫിന്റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല, എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ എൽഡിഎഫ് […]
തിരുവനന്തപുരം: വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള പി.വി.അന്‍വറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. തെരഞ്ഞെടുപ്പ് രംഗത്ത് അന്‍വര്‍ വിലപേശലുമായി വരുന്നത് ആരോഗ്യകരമായ നല്ല ലക്ഷണമല്ല. ആ തിരിച്ചറിവ് അന്‍വറിന് ഉണ്ടാകട്ടെയെന്നാണ് പ്രതീക്ഷയെന്നും സുധീരന് പ്രതികരിച്ചു. യുഡിഎഫിനെതിരേ […]
മലപ്പുറം: കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. പ്രധാന റോഡിന്റെ പാർശ്വഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. നേരത്തെ അപകടം ഉണ്ടായതിനു സമീപമാണ് റോഡ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണു തകർന്നത്. കല്ലും മണ്ണുമെല്ലാം […]