വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം അവസാനിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുദ്ധം അവസാനിച്ചു. നിങ്ങൾക്കതു മനസിലായോ?” – ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിച്ചുവെന്ന് പറയാനാകുമോ എന്ന ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞു. “എല്ലാവരും വളരെ ആഹ്ലാദത്തിലാണെന്നും വെടിനിർത്തൽ നിലനിൽക്കും. യുദ്ധങ്ങൾ തീർക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിനും ഞാൻ മിടുക്കനാണ്”- ട്രംപ് കൂട്ടിച്ചേർത്തു.
ഗാസയുടെ മേൽനോട്ടത്തിനു സമാധാന ബോർഡ്
ഗാസ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് പറഞ്ഞു. ഗാസയിൽ കാലു കുത്തണമെന്നാണ് ആഗ്രഹം. വരുന്ന പതിറ്റാണ്ടുകളിൽ ഗാസ വലിയൊരു അദ്ഭുതമായിരിക്കും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഉടൻതന്നെ സാധാരണ നിലയിലാകും. ഗാസയ്ക്കു മേൽനോട്ടം വഹിക്കാനായി ഒരു ‘സമാധാന ബോർഡ്’ ഉടൻ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ പശ്ചിമേഷ്യാ യാത്രയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
അനുബന്ധ വാർത്തകൾ
ഇസ്താംബുൾ: ഗാസ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ തുർക്കിയുടെ പങ്കാളിത്തം തേടി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യമന്ത്രി ഹാക്കൻ ഫിദാനുമായി ഫോണിൽ സംസാരിച്ചു. വെടിനിർത്തൽ കരാർ ചർച്ചകളുടെ വിശദാംശങ്ങളാണ് ബ്ലിങ്കൻ […]
ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. ഗാസയുദ്ധം ഉപാധികളില്ലാതെ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തെ രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 പേരും അനുകൂലിച്ചു. ഇതു […]
ജെറുസലേം: ഇസ്മയിൽ ഹനിയക്ക് പകരമായി ഹമാസിന്റെ രാഷ്ട്രീയ നേതാവായി നിയമിതനായ യഹ്യ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ വിദേശകാര്യ മന്ത്രി. “ഇസ്മായിൽ ഹനിയക്ക് പകരമായി ഹമാസിന്റെ പുതിയ നേതാവായി യഹ്യ സിൻവാറിനെ […]