കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. നിലപാടറിയിക്കാൻ കേന്ദ്രം സമയം തേടിയതിനാൽ ഹർജി 25ലേക്ക് മാറ്റി. ടോൾ പിരിവിനെതിരെ കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അനുബന്ധ വാർത്തകൾ
പെർമിറ്റ് പരിധി നീക്കി; ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ ഓടാം
- സ്വന്തം ലേഖകൻ
- August 17, 2024
- 0
തിരുവനന്തപുരം: ഇനി ഓട്ടോറിക്ഷകള്ക്ക് കേരളം മുഴുവൻ സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കാൻ തീരുമാനം. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു […]
ദേശീയ പാതയിലെ വിള്ളൽ മണൽ ഉപയോഗിച്ച് നികത്താൻ ശ്രമിച്ചത് തടഞ്ഞ് നാട്ടുകാർ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
കാസർഗോഡ്: ദേശീയ പാതകളിലെ വിള്ളലുകൾ തുടർ കഥയാകുന്നു. ചെങ്കള-നീലേശ്വരം റീച്ചിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ നാട്ടുകാർ കണ്ടതിനു പിന്നാലെ നിർമാണ കമ്പനി, മണൽ ഉപയോഗിച്ച് വിള്ളൽ നികത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എം സാന്റ് […]
ശ്രീനിവാസൻ വധം: 64-ാം പ്രതിക്ക് കുറ്റപത്രം
- സ്വന്തം ലേഖകൻ
- June 17, 2025
- 0
കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് […]