കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതം; ഔദ്യോഗിക പ്രഖ്യാപനം നാളെ
- സ്വന്തം ലേഖകൻ
- May 29, 2025
- 0
കണ്ണൂർ: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കുമെന്ന് തലശേരി അതിരൂപതാ പ്രോട്ടോ സിഞ്ചെലൂസ് മോൺ. ആന്റണി മുതുകുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു. […]
നിലന്പൂർ ഇനി രാഷ്ട്രീയപ്പോരിലേക്ക്
- സ്വന്തം ലേഖകൻ
- June 2, 2025
- 0
സാബു ജോണ് തിരുവനന്തപുരം: പി.വി. അൻവർ ഉയർത്തിയ വിവാദങ്ങളിൽ ചുറ്റിത്തിരിയുന്ന നിലന്പൂർ ഉപതെരഞ്ഞെടുപ്പുരംഗം ഇനി രാഷ്ട്രീയപ്പോരിലേക്കു കടക്കും. സമീപകാലഘട്ടങ്ങളിലൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോരാട്ടത്തിനാകും നിലന്പൂർ സാക്ഷ്യം വഹിക്കുക. കാരണം, ഈ തെരഞ്ഞെപ്പുഫലം ഇടതു-വലതു […]
പി.വി. അൻവറിനെതിരേ ഐപിഎസ് അസോസിയേഷൻ
- സ്വന്തം ലേഖകൻ
- August 22, 2024
- 0
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ പരസ്യമായി അപമാനിച്ച സിപിഎം എംഎൽഎയായ പി.വി. അൻവറിന്റെ നടപടിക്കെതിരേ ഐപിഎസ് അസോസിയേഷൻ. മലപ്പുറം എസ്പിക്കെതിരേ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ഐപിഎസ് അസോസിയേഷൻ […]