കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
വയനാട് ദുരന്തത്തിനിടെ വീണ്ടും പരിസ്ഥിതിലോല വിജ്ഞാപനം
- സ്വന്തം ലേഖകൻ
- August 4, 2024
- 0
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 9,993.70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി (ഇഎസ്എ) പ്രഖ്യാപിക്കുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലായി […]
ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍; ഉച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാകുമെന്ന് സൂചന
- സ്വന്തം ലേഖകൻ
- August 1, 2024
- 0
വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ പ്രദേശത്തെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. രാത്രിയിലും പാലത്തിന്റെ നിര്‍മാണം തുടര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ […]
ജോർജ് കുര്യൻ പത്രിക സമർപ്പിച്ചു
- സ്വന്തം ലേഖകൻ
- August 22, 2024
- 0
ഭോപ്പാൽ: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ ഭോപ്പാലിലെത്തിയ ജോർജ് കുര്യനെ ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവുമായി […]