കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
വയനാട് ദുരന്തം; കേന്ദ്ര സംഘം ഇന്ന് ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിക്കും
- സ്വന്തം ലേഖകൻ
- August 9, 2024
- 0
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് […]
എക്സ് ഒഫിഷ്യോ സെക്രട്ടറിക്കു പദവി: രേഖകൾ ശേഖരിച്ച് ഐഎഎസ് അസോസിയേഷൻ
- സ്വന്തം ലേഖകൻ
- June 17, 2025
- 0
തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടറിമാരുടെ അധികാരം കവർന്നെടുത്ത് എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്ക് നൽകിയുള്ള റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ഔദ്യോഗികമായി രേഖകൾ ശേഖരിക്കുന്ന നടപടി ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. […]
ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം, ഇറാനെതിരായ ആക്രമണം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
- സ്വന്തം ലേഖകൻ
- June 13, 2025
- 0
തിരുവനന്തപുരം: ഇസ്രയേല്‍ പണ്ട് മുതല്ക്കേ തെമ്മാടി രാഷ്ട്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ധാര്‍ഷ്ട്യം കാണിക്കുകയാണ്. ഇറാന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനകാംക്ഷികളായ എല്ലാവരും ഇസ്രയേലിന്റെ […]