കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു.
19 മരണങ്ങൾ മധ്യഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിലാണ്. നുസെയ്റത്തിലെ റെയ്ഡിൽ പങ്കെടുത്ത ഏതാനും ഇസ്രേലി ടാങ്കുകൾ പിന്മാറാൻ തുടങ്ങി.
ഇതിനിടെ, യുദ്ധത്തിനിടെ ഗാസയിൽനിന്നു പിടികൂടിയ മുപ്പതോളം പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ഇവർ തെക്കൻ ഗാസയിലെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരായി.