കൊപ്പൽ: സ്വത്ത് തർക്കത്തെത്തുടർന്ന് കർണാടകയിൽ യുവാവിനെ ബേക്കറിയിൽ വച്ച് 10 പേരടങ്ങിയ സംഘം കുത്തിക്കൊന്നു. മേയ് 31ന് കുഷതഗി താലൂക്കിലെ തവറഗെര പട്ടണത്തിലായിരുന്നു സംഭവം.
പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം പരിശോധിച്ചശേഷം സംഭവത്തിലുൾപ്പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ആക്രമണം നടത്തിയ മറ്റ് മൂന്നു പേരെ പോലീസ് തെരയുകയാണ്.
സ്വത്ത് തർക്കത്തോടൊപ്പം വളരെ കാലമായുണ്ടായിരുന്ന ശത്രുതയും കൊലപാതകത്തിലേക്ക് നയിച്ച ഘടകമാണെന്ന് പോലീസ് പറഞ്ഞു.