പുന്നക്കലിൽ കാട്ടാന ശല്യം രൂക്ഷം

കോഴിക്കോട്: പുന്നക്കൽ ഓളീക്കൽ പ്രദേശത്തു കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ചക്കാലമായി ഈ പ്രദേശത്ത് സ്ഥിരമായി കാട്ടാന ഇറങ്ങുകയും കർഷകരുടെ വിളകൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തെങ്ങ്, ജാതി, കൊക്കോ, വാഴ തുടങ്ങിയ നിരവധി വിളകളാണ് നശിപ്പിച്ചത്. മേനം മൂട്ടിൽ ജെയ്സൺ, മങ്ങാട്ട് സിജോ, പട്ടാപുരയിടത്തിൽ രാധാമണി, ഇടിമിനാംപൊയികയിൽ അനൂപ്, യൂനസ് വില്ലൻ, ജോസ് വടക്കേപടവിൽ, സലാം തുടങ്ങിയവരുടെ കൃഷി ആണ് നശിപ്പിച്ചത്.

കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ഷിജോ പടിഞ്ഞാറ്കുറ്റ് അധ്യക്ഷത വഹിച്ചു.

റോബർട്ട് നെല്ലിക്കെതെരുവിൽ, ജിബിൻ മണ്ണു കുശുമ്പിൽ,സോണി മണ്ഡപത്തിൽ, ബേബിച്ചൻ കൊച്ചുവേലികകത്ത്, ഷിബിൻ കുരീക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.