കൂത്തുപറമ്പ്: കിണവക്കൽ കമ്പിത്തൂണിൽ ദർസ് വിദ്യാർഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് മാരകമായി പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ചുതേക്കുകയും ചെയ്ത കേസിൽ ദർസ് അധ്യാപകൻ അറസ്റ്റിൽ.
മലപ്പുറം താനൂരിലെ ചാപ്പപ്പടിയിലെ ഉമൈർ അഷ്റഫി (26) യെയാണ് താനൂരിൽ വച്ച് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽനിന്നും നാട്ടിൽ വരുന്നുണ്ടെന്നു രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് പോലീസ് താനൂരിലെത്തിയിരുന്നു.
പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്നു പിടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.