കോപ്പൻഹേഗൻ: ഖുറാൻ കത്തിച്ചതിന് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ സന്ദേശം പ്രചരിച്ചതിനു പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് സ്വീഡൻ. ഇറാൻ സൈന്യമായ റെവലൂഷണറി ഗാർഡ്, എസ്എംഎസ് സംവിധാനം ഹാക്ക് ചെയ്ത് സന്ദേശമയയ്ക്കുകയായിരുന്നു.
സ്വീഡിഷ് ഭഷയിൽ 15,000ഓളം ടെക്സ്റ്റ് മെസേജുകളാണ് അയച്ചതെന്നു സ്റ്റോക്ക്ഹോം അധികൃതർ പറയുന്നു. എസ്എംഎസ് സേവനം നൽകുന്ന സ്വീഡിഷ് കമ്പനിയിൽ സൈബർ ആക്രമണം നടത്തിയത് റെവലൂഷണറി ഗാർഡ് ആണെന്നാണ് സ്വീഡൻ ആഭ്യന്തര സുരക്ഷാ ഏജൻസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.
എന്നാൽ കമ്പനിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. സ്വീഡന്റെ ആരോപണത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 ഓഗസ്റ്റിലാണ്, ഖുറാൻ കത്തിച്ചതിനു പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങൾ പ്രചരിച്ചത്.