അഹമ്മദാബാദ്: വിമാനാപകടത്തിൽ മരിച്ച ആറുപേരെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്നും മൃതദേഹം ഉടൻ ബന്ധുക്കൾക്കു വിട്ടുനൽകുമെന്നും അധികൃതർ.
ഡിഎൻഎ പരിശോധനയില്ലാതെ നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞ എട്ട് മൃതദേഹങ്ങൾ നേരത്തേ ബന്ധുക്കൾക്കു കൈമാറിയിരുന്നു.
ഇതുവരെ 270 മൃതദേഹങ്ങളാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണു മൃതദേഹങ്ങളിൽ ഭൂരിഭാഗവും. 220 പേരുടെ ബന്ധുക്കൾ ഡിഎൻഎ സാന്പിളുകൾ നൽകുന്നതിനായി പോലീസിനെ സമീപിച്ചു.
ഏകദേശം 72 മണിക്കൂറോളം ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായി വരുമെന്നാണ് അധികൃതർ പറയുന്നത്.ഡിഎൻഎ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) അധികൃതരുമായി ചർച്ച നടത്തിയെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വി അറിയിച്ചു.