മാഡ്രിഡ്: ആഫ്രിക്കൻ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ കാനറി ദ്വീപുകൾക്കു സമീപമായിരുന്നു അപകടം. ബോട്ടിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
സ്പാനിഷ് തീരരക്ഷാ സേനയുടെ കപ്പൽ കുടിയേറ്റക്കാരുടെ ബോട്ട് കാനറി ദ്വീപുകളിൽ അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. കരയോട് അടുക്കവേ കുടിയേറ്റക്കാർ ബോട്ടിന്റെ ഒരു വശത്തേക്കു നീങ്ങിയതാണ് അപകടത്തിനു കാരണം. മരിച്ചവരിൽ അഞ്ചു വയസുകാരിയും ഉൾപ്പെടുന്നു.