കീവ്: യുക്രെയ്നു നേർക്കുള്ള ആക്രമണം ശക്തമാക്കി റഷ്യ. 100ലധികം മിസൈലുകളും നൂറോളം ഡ്രോണുകളും ഒറ്റരാത്രികൊണ്ട് റഷ്യ തൊടുത്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഖാർകീവ്, കീവ്, ഒഡേസ, പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. ഊർജനിലയങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി ടെലഗ്രാമിലെ കുറിപ്പിൽ പറഞ്ഞു.
ആക്രമണം ശക്തമായതോടെ തലസ്ഥാന നഗരമായ കീവിൽ പ്രദേശവാസികൾ മെട്രോ സ്റ്റേഷനുകളിലാണ് അഭയം തേടിയത്.