അഫ്രീദിക്ക് സ്വീകരണം: കേസ് ഭയന്ന് ‘ക്യൂബ’ ഭാരവാഹികൾ

കൊച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ യു.എ.ഇയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൂചന. ദുബായ് ബർദുബായിലെ ഒൗദ് മേത്ത റോഡിലുള്ള പി.എ.ഡി (പാകിസ്ഥാൻ അസോസിയേഷൻ ദുബായ്) ഹാളിൽ മേയ് 25നാണ് കുസാറ്റ് ബി.ടെക് അലുംനി അസോസിയേഷൻ (ക്യൂബ) അവരുടെ ‘ഓർമ്മച്ചുവടുകൾ” നൃത്തപരിപാടിക്കിടെ പാക് താരം ഷഹീദ് അഫ്രീദിക്കും ഉമർ ഗുലിനും സ്വീകരണം ഒരുക്കിയത്. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായപ്പോൾ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രശ്നം തീരാനിടയില്ല.
പാകിസ്ഥാൻ ഓഡിറ്റോറിയത്തിലെ മറ്റൊരു ഹാളിൽ പരിപാടിക്കെത്തിയ അഫ്രീദിയും ഉമർ ഗുലും ക്ഷണമില്ലാതെ ക്യൂബയുടെ പരിപാടിയിലേക്ക് കയറിവന്നെന്നാണ് സംഘടനയുടെ വിശദീകരണം. പരിപാടി വിവാദമായ ശേഷം ക്യൂബ ഭാരവാഹികളുടെ ഫോണുകൾ സ്വിച്ച് ഓഫാണ്. ഫേസ് ബുക്ക് ഉൾപ്പെടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ സ്വയം മരവിപ്പിച്ചു. അലുംനി ഫോറവും മൗനത്തിലായി. വെബ് സൈറ്റും പ്രൈവറ്റാക്കി. വിവേക് ജയകുമാർ പ്രസിഡന്റും ആദർശ് നാസർ ജനറൽ സെക്രട്ടറിയുമായ സമിതിയാണ് ക്യൂബയെ നയിക്കുന്നത്.
സംഘടനയെ കൊച്ചിൻ യൂണിവേഴ്സിറ്റിയും തള്ളിപ്പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ ഒൗദ്യോഗിക പൂർവവിദ്യാർത്ഥി സംഘടന കുസാറ്റ് അലുംനി അസോസിയേഷൻ (കാൻ) ആണെന്നും അവർ വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധനായി അറിയപ്പെടുന്ന അഫ്രീദിക്ക് സ്വീകരണം നൽകിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി ഉൾപ്പെടെ സംഘടനകൾ കേന്ദ്രസർക്കാരിന് പരാതി നൽകിയിട്ടുണ്ട്. നാട്ടിൽ സംഘാടകരെയും കുടുംബങ്ങളെയും കേന്ദ്ര ഏജൻസികൾ നിരീക്ഷണത്തിലാക്കുമെന്ന ഭയത്തിലുമാണ് ഭാരവാഹികൾ.
ചട്ടം കർശനം, ക്യൂബയ്ക്ക് പണി വരും
• സംഘടനകൾക്ക് യു.എ.ഇ. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സി.എ.ഡി)
അംഗീകാരം നിർബന്ധം. ഇതുള്ളവർ കുറവ്.
• കേരളത്തിലെ 100 ഓളം കോളേജുകളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനകളെ പ്രതിനിധീകരിക്കുന്ന ആൾ കേരള കോളേജ് അലുംനി ഫോറത്തിന് (എ.കെ.സി.എ.എഫ്) അംഗീകാരമുണ്ടെങ്കിലും ക്യൂബയാണ് പരിപാടി സംഘടിപ്പിച്ചത്.
• ഇന്ത്യൻ സംഘടനയുടെ പരിപാടിയിൽ മറ്റൊരു രാജ്യത്തെ വി.ഐ.പി പങ്കെടുത്തതും പ്രശ്നം