തൃശൂർ: ലൈംഗികപീഡന ആരോപണത്തിൽ പ്രതികരണവുമായി ചലച്ചിത്രനിർമാതാവ് എ.കെ. സുനിൽ. ധനലാഭത്തിനും, ഉയർന്നുവരുന്ന ബിസിനസ് നശിപ്പിക്കാനുമുള്ള മോശമായ മാർഗമാണിത്.
ഇത്തരക്കാരെ എന്തു ചെയ്യണമെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. നാളെ ഈ ചതിക്കുഴിയിൽ ആരും വീഴാം. സത്യം പുറത്തുവരുന്നതുവരെ അനുഭവിക്കുന്ന മാനസികാവസ്ഥ ഭയാനകമാണെന്നും സുനിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
നടൻ നിവിൻ പോളിയും സുനിലും ഉൾപ്പടെയുള്ളവരുടെ പേരിൽ കഴിഞ്ഞദിവസമാണ് യുവതി ലൈംഗികപീഡനക്കേസ് നൽകിയത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.