തിരുവനന്തപുരം: പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. മുകേഷ് എം.നായര്‍ സ്കൂളിലെത്തിയത് ഗുരുതര വീഴ്ചയാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു.
ഉത്തരവാദിത്വത്തില്‍നിന്ന് ഹെഡ്മാസ്റ്റര്‍ക്ക് ഒഴിയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്ലോഗർ മുകേഷ് എം.നായർ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്.
റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. കോവളം സ്റ്റേഷനിൽ ഇയാൾക്കെതിരേ പോക്സോ കേസ് നിലവിലുണ്ട്.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലിലാണ് മുകേഷ് നായർക്കെതിരെ പോക്സോ കേസെടുത്തത്.