ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി പാക്കിസ്ഥാൻ. പരസ്പര വിശ്വാസം ദൃഢമാക്കി മുന്നോട്ടുപോകാൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്–അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്താൻ ചൈനയുടെ മധ്യസ്ഥതയിൽ വെള്ളിയാഴ്ച ബെയ്ജിംഗിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.
ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാക് വിദേശകാര്യമന്ത്രി ഇഷാക് ധറും അഫ്ഗാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയും തമ്മിൽ ഞായറാഴ്ച ടെലിഫോണിൽ ചർച്ച നടത്തി. പരസ്പരം അംബാസഡർമാരെ നിയമിക്കാനും ഇരുരാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്.