കോഴിക്കോട്: താമരശേരിയിൽ ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ ക്രൂരമർദനം. പുതുപ്പാടി സർക്കാർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനാണ് മർദനമേറ്റത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നാണ് വിദ്യാർഥിയുടെ പരാതി. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടും സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയില്ലെന്നും സംഭവം ഒതുക്കിതീർക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ ഇക്കാര്യം സ്കൂൾ അധികൃതർ നിഷേധിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തിൽ താമരശേരി പോലീസ് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് പരാതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.