ടെൽ അവീവ്: ഇറാന്റെ ആക്രമണം നേരിട്ട പ്രദേശങ്ങളിൽ ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സന്ദർശനം നടത്തി. ശനിയാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ട ബാത് യാമിലെ അപ്പാർട്ട്മെന്റാണ് ഇരുവരും സന്ദർശിച്ചത്.
ഒരു മിസൈൽ പതിച്ച് ഡസൻകണക്കിനു ഭവനങ്ങളാണു നശിച്ചതെന്ന് ഹെർസോഗ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കം പതിമൂന്ന് ഇസ്രേലികളാണു കൊല്ലപ്പെട്ടത്. യഹൂദർ, മുസ്ലിംകൾ, ക്രൈസ്തവർ എന്ന വേർതിരിവ് മിസൈലിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.