ന്യൂഡൽഹി: സ്വത്ത് തർക്കത്തിന്റെ പേരിൽ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ. ഡൽഹിയിലെ റാൻഹോള പ്രദേശത്താണ് സംഭവം.
2023 ഡിസംബറിലാണ് സംഭവം. കേസിൽ ഇളയമകളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 46കാരിയായ മുതിർന്ന മകൾ ഒരു വർഷത്തോളമായി ഒളിവിലായിരുന്നു.
ചോദ്യം ചെയ്യലിൽ, സഹോദരിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പ്രതി സമ്മതിച്ചു. കുടുംബ സ്വത്തിൽ ഒരു പങ്ക് നൽകാൻ വിസമ്മതിച്ച സഹോദരനെ അമ്മ പിന്തുണച്ചതായും ഇതേതുടർന്ന് അമ്മയോട് ദേഷ്യമുണ്ടായിരുന്നുവെന്നും തങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും അവർ പോലീസിനോട് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് നജഫ്ഗഡിലെ നന്ദ എൻക്ലേവിൽ നിന്നാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.