ചണ്ഡിഗഡ്: ഖാലിസ്ഥാൻ തീവ്രവാദി സ്ഫോടകവസ്തു കൈയിലിരുന്നു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലെ മജിതാ റോഡ് ബൈപാസിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം.
ഇവിടെയുള്ള ഒഴിഞ്ഞ സ്ഥലത്തുനിന്നു സ്ഫോടകവസ്തു എടുക്കാൻ ശ്രമിക്കവേയുണ്ടായ അപകടത്തിൽ ഇയാളുടെ രണ്ടുകൈകളും നഷ്ടപ്പെട്ടു.
ബബ്ബർ ഖൽസ ഇന്റർനാഷണൽ പോലെയുള്ളതീവ്രവാദസംഘടനയുമായി ബന്ധമുള്ളയാളാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കി വരികയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡിഐജി സതീന്ദർ സിംഗ് പറഞ്ഞു.