പരാമർശം സംഘപരിവാർ അജണ്ട, മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു: വി.ഡി. സതീശൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയെ അപമാനിച്ചെന്നും സംഘപരിവാർ ആരോപണത്തിന് കുടപിടിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ടയായിരുന്നു എന്ന പി.വി. അൻവറിന്‍റെ ആരോപണവും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

മുഖ്യമന്ത്രി മാത്രമല്ല തെരഞ്ഞടുപ്പ് ചുമതലയുള്ള എ. വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവർത്തിച്ച് അപമാനിച്ചതായും സതീശൻ കുറ്റപ്പെടുത്തി. തീവ്രവാദികൾ വോട്ട് ചെയ്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു. മലപ്പുറം മുഴുവൻ തീവ്രവാദികളാണെന്നാണ് വിജയരാഘവൻ പറയുന്നത്. വിജയരാഘവൻ ഇപ്പോഴും അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു.

സംഘപരിവാറിന്‍റെ അതേ തോണിയിലാണ് യാത്ര. അതുകൊണ്ട് ബിജെപി “ഏതോ’ ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചുവെന്നും സിപിഎമ്മുമായി ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.