ഗോഹട്ടി: നിയമസഭയിൽ മുസ്ലിം സാമാജികർക്കുള്ള പ്രാർഥനാ സമയം എടുത്തുകളഞ്ഞ് ആസാമിലെ ബിജെപി സർക്കാർ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനായി നിയമസഭയിൽ അനുവദിച്ചിരുന്ന രണ്ടു മണിക്കൂർ ഇടവേളയാണ് അവസാനിപ്പിച്ചത്.
അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി ഹേമന്ത് ബിശ്വാ ശർമ അറിയിച്ചു. ‘ബ്രിട്ടീഷ് കാലം മുതലുള്ള കീഴ്വഴക്കമാണ് ഇല്ലാതാക്കിയിരിക്കുന്നത്.
ചരിത്ര തീരുമാനത്തിന് സ്പീക്കർക്കും നിയമസഭാംഗങ്ങൾക്കും നന്ദി അറിയിക്കുന്നു’- മുഖ്യമന്ത്രി പറഞ്ഞു.