തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന് ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ വിശദീകരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരന്.
സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആർ.അജിത്കുമാർ പറഞ്ഞത് .അതിന്റെ അർഥം പൂരം കലക്കിയെന്നാണെന്ന് മുരളീധരൻ പറഞ്ഞു.
സുനിൽ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത് .വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ് .സിപിഎമ്മിന്റെ വോട്ടുകൾ ബിജെപിക്ക് പോയി .കോൺഗ്രസിന്റെ ചില വോട്ടുകൾ എൽഡിഎഫിലേക്ക് പോയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പൂരം മുടങ്ങിയ സമയത്ത് റവന്യൂമന്ത്രി കെ.രാജന് വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നുമാണ് എം.ആർ.അജിത്കുമാർ ഡിജിപിക്ക് മൊഴി നൽകിയിരുന്നത്.