ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്.
ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരസ്യവധശിക്ഷയുണ്ടായത്.
ഇന്നലെ രാവിലെ ഗാസയിലെ കിഴക്കൻ ഷെജൈയ ജില്ലയിൽ വീണ്ടും വെടിവയ്പുണ്ടായി. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും അധാർമിക പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഹമാസ് വാദിക്കുമ്പോൾ, വിമർശകരെ നിശബ്ദരാക്കാൻ അരാജകത്വം ഉപയോഗിക്കുകയാണെന്നാണു പലരും ഭയപ്പെടുന്നത്.
ഗാസ അപകടകരമായ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഖലീൽ അബു ഷമ്മല പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിനാണ് സാക്ഷികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം അവസാനിച്ചു, പക്ഷേ മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്” മധ്യഗാസാ മുനമ്പിൽ കഴിയുന്ന അക്ടിവിസ്റ്റ് ഇബ്രാഹിം ഫാരിസ് പറയുന്നു.
പലരും ഗാസ വിട്ടുപോകുന്നത് ഇഷ്ടപ്രകാരമല്ലെന്നും അവർക്ക് ഇവിടെ ഭാവിയില്ലെന്നു തോന്നുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആഭ്യന്തര രക്തച്ചൊരിച്ചിലും പരസ്യ വധശിക്ഷകളും ഗാസയുടെ അടുത്ത യുദ്ധം ഇനി പലസ്തീനികൾക്കിടയിലായിരിക്കുമോ എന്ന ഭയം ശക്തിപ്പെട്ടിരിക്കുകയാണ്.
Post navigation
അനുബന്ധ വാർത്തകൾ
കൊളറാഡോ: ഇസ്രയേൽ അനുകൂല പ്രകടനം നടത്തിയവർക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം. അമേരിക്കയിലെ കൊളറാഡോയിൽ ഞായറാഴ്ചയാണ് സംഭവം. ‘പ്രകടനം നടത്തിയവരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം’ ആണ് നടന്നതെന്ന് അമേരിക്കൻ പ്രതിരോധവിഭാഗമായ എഫ്ബിഐ വ്യക്തമാക്കി. ഗാസയിൽ പിടിയിലായ […]
ജക്കാർത്ത: ഇസ്രയേലിന്റെ പാശ്ചാത്യ മിത്രങ്ങളിലൊന്നായ ഫ്രാൻസ് പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനൊരുങ്ങുന്നതായി സൂചന. ദ്വിരാഷ്ട്ര രൂപീകരണമാണ് പശ്ചിമേഷ്യാ പ്രശ്നത്തിനുള്ള പരിഹാരമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്തോനേഷ്യാ സന്ദർശനവേളയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഫ്രാൻസിന് ഇരട്ട നിലപാടുകളില്ല. രാഷ്ട്രീയ […]
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]