ഗാസ: ഗാസ മുനന്പിൽ യുഎൻ സഹായ ട്രക്കുകളും വാണിജ്യട്രക്കുകളും കാത്തുനിന്ന പലസ്തീൻകാർക്കുനേർക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 45 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം.
അമേരിക്കയിലെയും ഇസ്രയേലിലെയും സർക്കാരിതര സംഘടനകളുടെ ഭക്ഷണ വിതരണ കൗണ്ടറിനുമുന്നിൽനിന്നവരാണു കൊല്ലപ്പെട്ടത്.
ഭക്ഷണമുൾപ്പെടെയുള്ളവ ഹമാസ് ഭീകരർ കടത്തിക്കൊണ്ടുപോകുന്നതു തടയാനാണ് സൈനികർ അവിടെ സുരക്ഷയൊരുക്കിയ തെന്നും മുന്നറിയിപ്പ് അവഗണിച്ച് എത്തിയവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടതെന്നുമാണ് ഇസ്രേലി സേന നല്കുന്ന വിവരം.
ഇസ്രയേൽ പലസ്തീനിൽ നടത്തിവരുന്ന സൈനിക നടപടിയിൽ ഇതുവരെ 55,300 പേർ കൊല്ലപ്പെട്ടതായാണു വിവരം.