ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.
Post navigation
അനുബന്ധ വാർത്തകൾ
കയ്റോ: ഇന്നലെ ബന്ദിമോചനം നടക്കുന്നതിനിടെ ആയുധാരികളായ ഹമാസുകാർ ഗാസാ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. രണ്ടു വർഷത്തെ യുദ്ധത്തിൽ ശക്തിക്ഷയിച്ചിട്ടില്ല എന്നു കാണിക്കാനായിരുന്നു ഹമാസിന്റെ ശ്രമം. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖ്വാസം ബ്രിഗേഡിന്റെ വേഷം ധരിച്ച ഡസൻകണക്കിന് ആയുധധാരികൾ […]
ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ആക്രമണം തുടരുന്നു. ടെഹ്റാനിൽനിന്ന് 250 കിലോമീറ്റർ അകലെ അരാക് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്ലൂട്ടോണിയം ഉത്പാദനകേന്ദ്രത്തിൽ ഇന്നലെ ആക്രമണമുണ്ടായി. യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ലക്ഷ്യമിട്ടെന്നും ഇസ്രേലി […]
ബന്ദികളെ മോചിപ്പിക്കാനും, കൂടുതൽ ജീവനാശം ഒഴിവാക്കാനും, ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാനും അടുത്ത ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ധാരണയിലെത്തുമെന്ന് യുഎസും ഈജിപ്തും ഖത്തറും അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിൽ, ഞങ്ങളുടെ […]