കോഴിക്കോട്: സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന്‍ വര്‍ക്കി. കേരളത്തില്‍ പ്രവര്‍ത്തനം തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നും തനിക്ക് അതിന് അവസരം തരണമെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചു.
“തീരുമാനം വന്നപ്പോള്‍ത്തന്നെ കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാനത്ത് നിര്‍ണായകമായ തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ കേരളത്തില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കാനാണു താത്പര്യം. സ്ഥാനങ്ങള്‍ അല്ല പ്രധാനം. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റായിപ്പോയി എന്നു പറയില്ല. പല ഘടകങ്ങള്‍ വിലയിരുത്തിയാകും ആ തീരുമാനമെടുത്തത്.
തന്റെ താത്പര്യം പാര്‍ട്ടി നേതൃത്വത്തെ വിനയപൂര്‍വം അറിയിക്കും. കേരളത്തില്‍ തുടരാനാണ് താത്പര്യം. പിണറായി സര്‍ക്കാരിനെതിരായ സമരങ്ങളിലും കാമ്പയിനുകളിലും സംബന്ധിക്കണം. ഗ്രാമപഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി, പാര്‍ട്ടിയുടെ പോരാളിയായി ഇവിടെ നില്‍ക്കാനാണ് താത്പര്യം’’ – അബിൻ വർക്കി പറഞ്ഞു.
പാര്‍ട്ടി തീരുമാനം പൂര്‍ണമായും അംഗീകരിക്കും. എന്നാല്‍, കേരളത്തില്‍ തുടരാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “അഭിപ്രായം പറയാന്‍ അവസരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായഭിന്നതകളുണ്ടെങ്കില് പാര്‍ട്ടി ഫോറത്തില്പറയും.
ആത്യന്തികമായി എനിക്ക് പാര്‍ട്ടി മാത്രമേയുള്ളൂ. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയല്ല, ജീവിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ മാത്രമേ ജീവിക്കാനാവൂ. യൂത്ത് കോണ്‍ഗ്രസിലെ എല്ലാ പ്രവര്‍ത്തകരും എല്ലാ പദവിക്കും അര്‍ഹരാണ്. മതേതരത്വം മുറുകെപ്പിടിക്കുന്നവരാണ് എല്ലാവരും.
ക്രിസ്ത്യാനി ആയത് പ്രശ്നമാണോയെന്ന് അറിയില്ല. പാര്‍ട്ടി അങ്ങനെ കാണുന്നുണ്ടോ എന്നറിയില്ല. പാര്‍ട്ടി എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതു മാത്രമാണ് ചെയ്തത്. പേരിനൊപ്പം കോണ്‍ഗ്രസ് എന്നുകൂടി വരുമ്പോഴേ ഒരു മേല്‍വിലാസം ഉണ്ടാകുകയുള്ളൂവെന്നാണു കരുതുന്നത്. ആ മേല്‍വിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
പാര്‍ട്ടി സമരം ചെയ്യാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്തു, ജയിലില്‍ പോകാന്‍ പറഞ്ഞപ്പോള്‍ പോയി. സ്ഥാനമല്ല പ്രശ്നം, ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അടികൊള്ളാന്‍ താന്‍ ഇവിടെയുണ്ടാകും. ഒരു പോസ്റ്റ് കിട്ടിയില്ല എന്നോര്‍ത്തോ കിട്ടി എന്നോര്‍ത്തോ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യില്ല. എന്റെ പാര്‍ട്ടി എന്താണോ കല്പ്പിച്ചു തരുന്നത് അത് ഉത്തരവാദിത്തത്തോടുകൂടി ഒരു പ്രവര്ത്തകന് എന്ന നിലയില്‍ നിറവേറ്റാന്‍ മാത്രമാണ് ശ്രമിക്കുക’’- അബിൻ വർക്കി കൂട്ടിച്ചേർത്തു.
അനുബന്ധ വാർത്തകൾ
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് ആശുപത്രി വിട്ടത്. ഇരുപത് ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും […]
കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വടകര എടച്ചേരി സ്വദേശിയും സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മൊട്ടേമ്മല്‍ […]
പാലക്കാട്: പാർട്ടിയിൽനിന്ന് തരംതാഴ്ത്തൽ നടപടി നേരിട്ട സിപിഎം നേതാവ് പി.കെ.ശശി കെടിഡിസി അധ്യക്ഷപദവി രാജിവയ്ക്കും. ഇന്നോ ചൊവ്വാഴ്ചയോ തിരുവനന്തപുരത്ത് എത്തി രാജി നല്‍കും. അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ലെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് രാജി. പാർട്ടി ഫണ്ട് […]