കൊച്ചി: നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇതിന്റെ ഭാഗമായാണു സ്ഥാനാര്‍ഥിയെ നിർത്തേണ്ടെന്നു ബിജെപി ആദ്യമേ തീരുമാനിച്ചത്. എന്നാല്‍ നേതൃത്വത്തിനെതിരേ ആരോപണം ഉയര്‍ന്നതോടെ ഇതില്‍നിന്നു രക്ഷനേടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയെ നിർത്തിയിട്ടുള്ളത്.
യുഡിഎഫ് വോട്ടുകളെ പിളര്‍ത്താന്‍ അവരുടെ സ്ഥാനാര്‍ഥിക്കു കഴിയുമെന്ന ഉറപ്പാണ് ബിജെപി സിപിഎമ്മിനു നല്കിയിക്കുന്നത്. എന്നാല്‍, യുഡിഎഫിന്റെ ഒരു വോട്ട് പോലും സിപിഎമ്മിനോ ബിജെപിക്കോ പോകില്ല. രാഷ്ട്രീയമായാണു ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും വി.ഡി. സതീശന് പറഞ്ഞു.
സംഘടനാപരമായി യുഡിഎഫ് അതിശക്തമാണ്. ദേശീയപാതാ വ്യാപകമായി തകര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാരിനു കേന്ദ്രത്തെക്കുറിച്ച് ഒരു പരാതിയും ഇല്ലാത്തത് ഈ ധാരണയുള്ളതുകൊണ്ടാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിലെ സിപിഎമ്മിനും ബിജെപിക്കും ഇടയിലെ പാലമാണ്. ദേശീയപാത നിര്‍മാണത്തിലെ അപാതകളെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം മാത്രം മതി ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാകാന്‍. ഞങ്ങള്‍ക്ക് ഒരു പരാതിയും ഇല്ലെന്നാണു സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
എല്ലായിടത്തും റോഡ് ഇടിഞ്ഞുവീഴുകയാണ്. ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാത നിര്‍മാണത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ നടന്നിരുന്ന സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. കേന്ദ്ര സര്‍ക്കാരിനെ ഭയമാണ്. ആ ബാന്ധവമാണ് നിലമ്പൂരിലും നിലനില്‍ക്കുന്നത്.
ബിജെപി-സിപിഎം ബാന്ധവത്തെ തകര്‍ത്ത് നിലമ്പൂരില്‍ യുഡിഎഫ് ഉജ്വല വിജയം നേടും. സര്‍ക്കാരിന്റെ ഒമ്പതു വർഷത്തെ പ്രവര്‍ത്തനങ്ങളെ നിമ്പൂരില്‍ ഞങ്ങള്‍ വിചാരണ ചെയ്യും. ബിജെപിയുമായുള്ള ബാന്ധവവും ചര്‍ച്ചയാക്കും. കഴിഞ്ഞ തവണ പൂരം കലക്കിയവരും അതിന് കൂട്ടുനിന്നവരും ഇപ്പോള്‍ പരസ്പരം അഭിനന്ദിക്കുകയാണ്. കേരളത്തെയാണ് ഇവര്‍ കബളിപ്പിക്കുന്നത്.
സംഘടനാപരമായി തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നിവിടങ്ങളേക്കാള് ശക്തമാണു നിലമ്പൂര്‍. വിസ്മയകരമായ മുന്നൊരുക്കമാണു നടത്തിയിരിക്കുന്നത്. അതിന്റെ ഫലം നിലമ്പൂരില്‍ ഉണ്ടാകും. അത്രയും ശക്തമായതുകൊണ്ടാണ് യുഡിഎഫ് ഒരു സമ്മര്‍ദത്തിനും വഴങ്ങാത്തത്.
പ്രഗല്ഭ നേതാക്കള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് യുഡിഎഫ്. അതിന്റെ അഭിമാനത്തിനു പോറല്‍ ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. ഇത് വി.ഡി. സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല. യുഡിഎഫിന്റെ ഒറ്റക്കെട്ടായ തീരുമാനം പറയാന്‍ എന്നെ ചുമതലപ്പെടുത്തിയെന്നു മാത്രം. അതിന്റെ പേരില്‍ കല്ലേറുണ്ടായാലും അതെല്ലാം ഏറ്റുവാങ്ങാന്‍ തയാറാണ്. അതിനൊന്നും മറുപടിയില്ല. ആരു മത്സരിച്ചലും ഞങ്ങളുടെ വേട്ട് കുറയില്ല. ആര്യാടന് ഷൗക്കത്ത് വന്‍ ഭൂരിപക്ഷത്തിന് വിജയിക്കും- സതീശന് പറഞ്ഞു.
“”രാഹുലിനെ ശാസിക്കും”
കൊച്ചി: പി.വി. അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടിലെത്തി സന്ദര്‍ശിച്ചത് യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. രാഹുല്‍ സ്വയം തീരുമാനമെടുത്ത് പോയതാണ്.
അന്‍വറിനെ കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂണിയര്‍ ആയിട്ടുള്ള എംഎല്‍എയെയാണോ ഇതിനായി ചുമതലപ്പെടുത്തുക? അദ്ദേഹം പോയത് തെറ്റാണെന്നാണു വ്യക്തിപരമായ അഭിപ്രായം. അക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടത് താനല്ല. രാഹുല്‍ തനിക്ക് സ്വന്തം അനിയനെപ്പോലെയാണ്. രാഹുലിനെ നേരിട്ട് വ്യക്തിപരമായ രീതിയില്‍ ശാസിക്കുമെന്നും സതീശന് പറഞ്ഞു.