തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിലെ സർക്കാർ തീരുമാനത്തിനു പിന്നാലെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു.
ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ചയിൽ കർദിനാളിനെ അറിയിച്ചു. പട്ടം ബിഷപ് ഹൗസിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കർദിനാൾ, സർക്കാർ നൽകിയ ഉറപ്പ് 16000 ത്തോളം അധ്യാപകർക്കുൾപ്പെടെ ആശ്വാസം പകരുന്ന നടപടിയാണിതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പുകൾ അഞ്ച് സ്ഥലങ്ങളിൽ ആകാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ടൗണ്‍ ഷിപ്പ് നിർമാണത്തിന് സർക്കാർ ചൂണ്ടിക്കാട്ടിയ 24 സ്ഥലങ്ങളിൽ അഞ്ചിടങ്ങളാണ് […]
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തത്കാലം മാറ്റിവയ്ക്കും. ഇന്നലെ ചേർന്ന മേൽനോട്ട സമിതി യോഗത്തിലാണു തീരുമാനം. കൃത്യമായ പഠനം നടത്തിയശേഷം മാത്രമേ ഡാം ബലപ്പെടുത്തൽ നടപടിയിലേക്കു കടക്കാൻ പാടുള്ളൂവെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. […]
കുമ്പള: കോയിപ്പാടി കടപ്പുറത്ത് ബാരലുകൾ കരയ്ക്കടിഞ്ഞു. എച്ച്എൻഒ-3 എന്ന് രേഖപ്പെടുത്തിയ ബാരലുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തീരത്തടിഞ്ഞത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ബാരലുകൾ അനന്തപുരം വ്യവസായമേഖലയിലേക്കു മാറ്റി. റവന്യു വകുപ്പിലെയും ദുരന്തനിവാരണ വിഭാഗത്തിലെയും […]